Wednesday 6 March 2013

പാടാതിരിക്കുവാന്‍ - അനില്‍ പനച്ചൂരാന്‍

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരം
മാടി വിളിക്കുന്നു ദൂരെ..
ഉള്ളില്‍ നിഗൂടമായ്‌ ഓമനിക്കും കൊച്ചു
കല്ലോലിനീരവമോടെ..
യാമിനിതന്‍ അരഞ്ഞാണം കുലുങ്ങുന്നു
ആകാശമാറു കുതിച്ചു നില്‍ക്കുമ്പോള്‍
മാറാടി ഒറ്റയിഴയായ് പോയ പൊന്‍നാഗ
രശ്മികള്‍ നീല പടം പൊഴിക്കുമ്പോള്‍ 
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
പിടയെ പിരിഞ്ഞിരിക്കുമ്പോള്‍...
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

പൂപ്പാടമൊക്കെ താഴുകിയെത്തും കാറ്റില്‍
ഓമല്‍ കുയില്നാദമുണ്ടോ..
ആരുമേ ചൂടാതടര്ന്നതാം പൂവിന്റെ
നിശ്വാസ ചൂടേറ്റു കൊണ്ടേ..
രാവേറെയായിട്ടും ഇമയാടക്കാതെ ഞാന്‍
ഇതുവരെ കാണാത്തോരിണ കേള്‍ക്കുവാനെന്റെ
ഉയിര്‍ ഞെക്കി വീഴ്ത്തുന്ന കണ്ണീര്‍ പിനുങ്ങവേ
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ജീവന്റെ ജീവനെ കാണാതിരിക്കവേ..

മറവില്‍ അന്ന്യോന്ന്യം പുണര്ന്നുറങ്ങി 
പാതിരാവില്‍ രമിച്ചു വിരമിച്ചും..
നിഴലുകള്‍ നീങ്ങുന്ന നീള്‍ വഴിയില്‍ നോക്കിയാ
താരങ്ങള്‍ കണ്ണിറുക്കുന്നു..
വെണ്ണീര് മൂടിയ കനലുപോല്‍ കരളിന്റെ 
കനവുകള്‍ കത്താതെ കത്തിയെരിയുമ്പോള്‍..
കാണാതെ പോയൊരെന്‍ കനി തേടി പ്രാണനെന്‍
പന്ജരം മീട്ടുവോളം..
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ധമനിയില്‍ തീച്ചുണ്ട് കൊണ്ടുകയറുമ്പോള്‍..

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

വെളിപാടു പുസ്തകം - അനില്‍ പനച്ചൂരാന്‍..


നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം
വാഴ്വിന്‍ വയലിലെ ഞാറ്റുവേലക്കിളി
ഓര്‍മ്മക്കുറിപ്പുമായ് കൂടണഞ്ഞീടുന്നു
സമരങ്ങളില്‍ തലയെരിഞ്ഞ
കിനാവിന്റെ താളിയോലയില്‍
അക്ഷരത്തിന്റെ മുറിവുമാഞ്ഞിട്ടില്ല

ചുവന്ന രക്താണുക്കള്‍ നിറഞ്ഞ പേനകൊണ്ടെഴുതുന്ന
ചെമ്പിച്ച വാക്കിന്റെ മുന തേഞ്ഞു പോയ്
നരകമാം സമരാഗ്നിയില്‍ നമ്മള്‍ ഹോമിച്ച
കൌമാര ചേതനകള്‍ ഉണരാതെ പോയി
നോക്കൂ സഖാവെ, ഇതെന്റെ മുറിവേറ്റ ഹൃദയം
അഴലിന്റെ മിഴിനീരുണങ്ങാത്ത പുസ്തകം

ഇനിയെന്റെ ബാക്കി പത്രത്തില്‍
രക്തം ചുമച്ചു തുപ്പി മരിയ്ക്കുന്ന സൂര്യനും
മുറിവുണങ്ങാത്ത ഹൃദയവും
തേങ്ങുമീ സന്ധ്യയും മാത്രം
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
നോക്കൂ സഖാവെ..
കരളു കാഞ്ഞെഴുതുന്ന കവിതയില്‍
നീണ്ട രാത്രിയുടെ മൌനവും
പുലരാത്ത നാളെയുടെ നഷ്ടമൂല്യങ്ങളും
മുദ്രാവാക്യം മുഴക്കിപെരുപ്പിച്ച
സംഘബോധത്തെരുകൂത്തിലിന്നിതാ
വര്‍ഗ്ഗം ബോധം കെടുത്തി
വിലപേശി വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ
വിറ്റുതിന്നുന്നു നാം തന്നെ നമ്മളെ

നോക്കൂ സഖാവെ,ചത്തപെണ്ണിനാര്‍ത്തവ ശോണിതലിക്തമാം
ചെങ്കോലുമായി ചെകുത്താന്റെ വെള്ളെലികള്‍ മലയിറങ്ങുന്നു
മലകയറുമേതോ ഭ്രാന്തന്റെ കയ്യില്‍ നിന്നു
ഊര്‍ന്നു വീണുടയുന്നോ പ്രകാശത്തിന്‍ കൈക്കുടം
പ്രകാശത്തിന്‍ കൈക്കുടം

പതിയായ് പടികയറുന്ന ഭാര്യയുടെ
പതറുന്ന മിഴികളില്‍ നോക്കുവാന്‍
കണ്ണീലഗ്നിയുടെ സ്ഫുരണമില്ലാതെ
മുറിവിന്റെ ചാരിത്ര്യ ശുദ്ധിയില്‍ സംശയമില്ലാതെ
വാ മുറുക്കിയിരിയ്ക്കുന്നു വിപ്ലവം

പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി
മജ്ജവാര്‍ന്നൊരു എല്ലിന്റെ കൂടായ്
കെട്ടടങ്ങുന്ന നിലവിളിയൊച്ചയായ്
മുട്ടുകുത്തിയിരക്കുന്ന നാവായ്
കൊല്ലപ്പെടാതെപോയന്നതില്‍ ഖേദിച്ചു
സ്മാരകങ്ങളില്‍ പേരെഴുതാത്തവന്‍
പറയൂ സഖാവെ, ഞാനല്ലയോ വിപ്ലവകാരി

വിണ്ടകാലുമായി ചെണ്ടകൊട്ടുന്നിതാ
പോയകാലത്തിന്റെ രക്തനക്ഷത്രങ്ങളും
അര്‍ദ്ധനഗഗ്നാംഗിയാം നരവംശ ശാസ്ത്രവും
ചരിത്രത്തിന്‍ ഓപ്പറേഷന്‍ തിയറ്ററില്‍
സത്യത്തിന്‍ ഭ്രൂണഹത്യകള്‍ പാപമാകാറില്ല

കുരിശിന്റെ ചില്ലയിലുറങ്ങാന്‍
മൃഗത്തിനോടനുവാദം ചോദിച്ചു
കാല്‍വരി കയറുമ്പോള്‍
അക്കല്‍ദാമയില്‍ പൂക്കുന്ന പൂകവുകള്‍
തുണിമാറ്റിയെന്നെ നാണം കെടുത്തുന്നു
അന്ത്യപ്രവാചകന്മാര്‍ തത്വശാസ്ത്രങ്ങളെ
ചന്തയില്‍ വില്‍ക്കുവാനെത്തുന്നതിനു മുമ്പ്
യൂദാസ്, എന്നെ രക്ഷിയ്ക്കൂ
കുരിശില്‍ കയറാനെന്നെ അനുവദിയ്ക്കൂ..

ഓര്‍മ്മകള്‍ - അനില്‍ പനച്ചൂരാന്‍

ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്

ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
ഇ.എം.എസ്സിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
വയലാറിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
മാനവന്റെ മോചനം സ്വപ്നമാണെന്നും
പോര്‍വഴിയില്‍ ദീപ്തമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ഞങ്ങളീ പാതയില്‍ വന്ന യാത്രികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്

വയലാറിന്‍ സ്മരണകള്‍ എന്നുമാവേശം
കയ്യൂരിന്‍ ഓര്‍മ്മകള്‍ നിത്യ സന്ദേശം
വയലാറിന്‍ ഓര്‍മ്മകള്‍ എന്നുമാവേശം
കയ്യൂരിന്‍ സ്മരണകള്‍ നിത്യ സന്ദേശം
നാടിനായ് ജീവിതം കൊടുത്ത ധീരന്മാര്‍
പോര്‍വഴിയില്‍ തീഷ്ണമാം ഓര്‍മ്മയെന്നെന്നും
ഞങ്ങളീ വീഥിയില്‍ പിന്തടുരന്നു
ഞങ്ങളീ പാഥയില്‍ വന്ന സൈനികര്‍
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ലാല്‍സലാം ലാല്‍സലാം ലാത്സലാം സഖാക്കളെ
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ഓര്‍മ്മകള്‍ വരുന്നിതാ
തേജസ്സിന്‍ ചിറകുമായ്
കൂരിരുള്‍ മറഞ്ഞുപോം പ്രകാശമായ്
ലാല്‍സലാം ലാല്‍സലാം ലാത്സലാം ലാത്സലാം

പ്രവാസിയുടെ പാട്ട് - അനില്‍ പനച്ചൂരാന്‍

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
എന്റെ ബാല്യം ഞാനറിയാതെ പോന്നു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
എന്റെ ഗ്രാമം ഒരാല്‍ തണലിന്നും

പ്രേയസിയാക്കുവാന്‍ പ്രണയിച്ച പെണ്ണീന്റെ പൂമുഖം ഹൃദയത്തില്‍ കണ്ടു
ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു
വിരഹത്തിന്‍ വേപകു ഇറ്റിച്ച കണ്ണീര് കുതിരുന്ന കൂടാരം കണ്ടു
രാധ തേടുന്ന കണ്ണന്‍ ഞാനിന്നും

കിളിമര ചില്ലയില്‍ കുയിലിന്റെ നാദത്തില്‍ മുരളികയായെന്റെ ജന്മം
മനമുരുകി പാടുന്ന മുഗ്ദമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
ഇടകണ്ണു കടയുമ്പോള്‍ ഇരുളിഴ പാകുമ്പോള്‍ പൊരുളിനെ തേടാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും

ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ് എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
നഗ്നമാം മോതിര വിരലുകാണുമ്പോഴെന്‍ ഓര്‍മ്മകളെത്താറുണ്ടിന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
ഗ്രാമം കരയും ഞാന്‍ തിരയുമാകുന്നു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും

സ്മൃതിമധുരം - അനില്‍ പനച്ചൂരാന്‍


അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കാണാതെ കാണുന്നുണ്ടവരെന്നും ഉള്ളിലെ
പ്രേമസ്വരൂപന്റെ രൂപം
പ്രേമസ്വരൂപന്റെ രൂപം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും

ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
കേള്‍ക്കാതെ കേള്‍ക്കുന്നുണ്ടവരെന്നും ഉള്ളിന്റെയുള്ളില്‍
ഓടക്കുഴല്‍ വിളി നാദം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും

അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
മുറിയാതെ രക്തമിറ്റുന്നുണ്ട്
പൊയ്പോയ കാലങ്ങളോര്‍ത്ത്
പൊയ്പോയ കാലങ്ങളോര്‍ത്ത്
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

ശാന്തിവനം തേടി - അനില്‍ പനച്ചൂരാന്‍

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..

ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
മരണം മധുരമന്ത്രാക്ഷരം
മൌനം പോലെ മഹത്തരം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം

മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
തുടലുപൊട്ടിച്ചു വരുന്ന ഭ്രാന്തമാം അലര്‍ച്ച
കാര്‍മുകിലരിച്ചിറങ്ങുന്നു
വിരലൊടിച്ചു ചമതയാ‍ക്കി
മോഹമൂലങ്ങള്‍ ചുട്ടടെക്കുന്നു
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ..

കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
അരുത് വേഴ്ചകളിനിയും
നാളെ കടപുഴകേണ്ട തരു നിഴലുനാം
നാളെ കടപുഴകേണ്ട തരു നിഴലുനാം

നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു

പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍

എന്റെ യാമിനിയ്ക്ക് - അനില്‍ പനച്ചൂരാന്‍


പാടാതിരിക്കുവാന്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

കോടമഞ്ഞിന്‍ കോടി ചുറ്റുന്ന താഴ്വാരം
മാടി വിളിക്കുന്നു ദൂരെ..
ഉള്ളില്‍ നിഗൂടമായ്‌ ഓമനിക്കും കൊച്ചു
കല്ലോലിനീരവമോടെ..
യാമിനിതന്‍ അരഞ്ഞാണം കുലുങ്ങുന്നു
ആകാശമാറു കുതിച്ചു നില്‍ക്കുമ്പോള്‍
മാറാടി ഒറ്റയിഴയായ് പോയ പൊന്‍നാഗ
രശ്മികള്‍ നീല പടം പൊഴിക്കുമ്പോള്‍
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
പിടയെ പിരിഞ്ഞിരിക്കുമ്പോള്‍...
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...

പൂപ്പാടമൊക്കെ താഴുകിയെത്തും കാറ്റില്‍
ഓമല്‍ കുയില്നാദമുണ്ടോ..
ആരുമേ ചൂടാതടര്ന്നതാം പൂവിന്റെ
നിശ്വാസ ചൂടേറ്റു കൊണ്ടേ..
രാവേറെയായിട്ടും ഇമയാടക്കാതെ ഞാന്‍
ഇതുവരെ കാണാത്തോരിണ കേള്‍ക്കുവാനെന്റെ
ഉയിര്‍ ഞെക്കി വീഴ്ത്തുന്ന കണ്ണീര്‍ പിനുങ്ങവേ
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ജീവന്റെ ജീവനെ കാണാതിരിക്കവേ..

മറവില്‍ അന്ന്യോന്ന്യം പുണര്ന്നുറങ്ങി
പാതിരാവില്‍ രമിച്ചു വിരമിച്ചും..
നിഴലുകള്‍ നീങ്ങുന്ന നീള്‍ വഴിയില്‍ നോക്കിയാ
താരങ്ങള്‍ കണ്ണിറുക്കുന്നു..
വെണ്ണീര് മൂടിയ കനലുപോല്‍ കരളിന്റെ
കനവുകള്‍ കത്താതെ കത്തിയെരിയുമ്പോള്‍..
കാണാതെ പോയൊരെന്‍ കനി തേടി പ്രാണനെന്‍
പന്ജരം മീട്ടുവോളം..
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
ധമനിയില്‍ തീച്ചുണ്ട് കൊണ്ടുകയറുമ്പോള്‍..

പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍
രാപ്പാടിയല്ലേ.. രാഗാര്‍ദ്രനല്ലേ..
നിശാഗന്ധി പൂക്കുന്ന യാമമല്ലേ...
പാടാതിരിക്കുവാന്‍ ആവില്ലെനിക്കെന്റെ
നിനവില്‍ നിലാവ് പെയ്യുമ്പോള്‍...</div>

അനാഥന്‍ - അനില്‍ പനച്ചൂരാന്‍


ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..

ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം

രക്തസാക്ഷികള്‍ - അനില്‍ പനച്ചൂരാന്‍

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ

ഒരു മഴപെയ്തെങ്കില്‍ - അനില്‍ പനച്ചൂരാന്‍

ഓരോ മഴ പെയ്തു തോരുമ്പോഴും
എന്റെ ഓര്‍മയില്‍ വേദനയാകുമാ
ഗദ്ഗദം..
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ശില പോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതം
യുഗ പൌരുഷത്തിന്റെ ചരണ സംസ്പര്‍ശത്താല്‍
തരളിതമാക്കിയ പ്രണയമേ..
നീയെനിക്കൊരു മുദ്രപോലുമേകാതെ
നഖം കൊണ്ടൊരു പോറല്‍,
ഒരു വെറും ദന്ത ക്ഷതം അല്ലെങ്കില്‍
ഓമനിക്കാനൊരു മുറിവെങ്കിലും
പകര്‍ന്നേകാതെ മറയുന്നുവോ
എന്ന് പറഞ്ഞു തകര്ന്നു കിടപ്പവള്‍
പുണ്യ പുസ്തകത്തിലെ ശാപ
ശിലയാം അഹല്യയല്ലാ
എന്‍ കെടു സന്ജാരത്തിരുവില
തളിരുവിരിച്ച ശിലാതല്‍പ്പമാനവള്‍
ഉരുകിയൂറും ശിലാ സത്തായ്‌
ഒരുജ്വല തൃഷ്ണയായിപ്പോള്‍ വിതുമ്പുന്നു
വേഴാമ്പലായ് അവള്‍
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
പണ്ടു ഒരു വേനലില്‍ നീയാം സമുദ്രത്തില്‍
എത്തുമ്പോള്‍...
എന്റെ മിഴിയിലെ ഇരുണ്ട വരള്ച്ചയിലെക്ക്
നിന്റെ കണ്‍നീല ജലജ്വാല പടരുമ്പോള്‍
ചുണ്ട് കൊണ്ടെന്നെ അളന്നും
നിശ്വാസ ഗന്ധക പച്ച ഇറുത്തും
സര്‍പ്പ സന്ജാരമായ് എന്മെയ് പിണഞ്ഞു കിടന്നും
എന്‍ കാതിലൊരു മുഗ്ദ ഗദ്ഗതമായ് നീ മന്ത്രിച്ചു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
നിന്നിലെക്കെത്തുവാന്‍ ഉള്ളോരീ പാതയില്‍
തുള്ളും വെയിലിനെ പിന്നിലാക്കാന്‍
എത്ര നേരം, എന്ത് ദൂരം കടന്നു ഞാന്‍ എത്തുമ്പോള്‍
നിന്റെ കൂടാരം നിറഞ്ഞു പറക്കുന്ന മഞ്ഞില്‍
നിന്‍ രൂപം നിലാവെനിക്കോമലെ
എന്ന് പറഞ്ഞു ഞാന്‍ ഊര്‍ജ പ്രവാഹമായ് ലാവയായ്‌
പൊട്ടി ഒഴുകി തണുത്തു നിന്നില്‍ ചേര്ന്നു
കട്ട പിടിച്ചു കിടക്കുമ്പോള്‍
നിന്റെ നിതാന്തമായ മോഹം എന്നോട് നിന്‍
മൌനം മുറിഞ്ഞു വീഴുംപോല്‍ മൊഴിഞ്ഞു
ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ഓര്‍മയിലേക്ക് ചുരുങ്ങി ഞാന്‍ നഗ്നനായ്‌
ചുടയിലെയ്ക്ക് ചരിക്കുന്ന ജീവന്റെ ചക്രം ഒടിഞ്ഞു
കിതയ്ക്കും ശകടമായ്‌ ഇന്ധനം വാര്‍ന്നു കിടക്കുമ്പോള്‍
തന്‍ അംഗുലം കൊണ്ടു എന്‍ നിര്‍ലജ്ജ പൌരുഷം
തഴുകി തളര്ന്നവള്‍ ഉപ്പളം പോലെന്റെ
അരികില്‍ കിടന്നു ദാഹിക്കുന്നു വേനലായ്‌
ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍..
ഒരു മഴ പെയ്തെങ്കില്‍... ഒരു മഴ പെയ്തെങ്കില്‍...

പാര്‍വ്വതി - അനില്‍ പനച്ചൂരാന്‍


ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

പാര്‍വതി.. നീ പിറന്നതെന്‍ പ്രാണനില്‍
പ്രണയ സങ്കീര്‍ത്തനം പാടിയാടുവാന്‍..

പൂങ്കിനാവിന്റെ പൂ നുള്ളി നുള്ളി നീ..
താര നിശയിലൂടൂറും നിലാവിന്റെ
നീല നൂലില്‍ കൊരുത്തും..
എന്‍റെ നേര്‍ പകുതി പകുത്തും..
ഇടാന്‍ നെഞ്ചിലെ കടും തുടിയില്‍
താള പ്രപഞ്ചം പടച്ചും..
എന്‍റെ താപസ വേനലില്‍ ഹിമ ബിന്ദു
വര്‍ഷിച്ചു.. ഉഷാരാര്‍ദ്ര നന്ദിനി..

ഒരു മുലയില്‍ മധുര സംഗീതം...
ഇണ മുലയില്‍ അമൃതം ചുരത്തുന്ന കാവ്യം..
നീ ചിരി തൂകി നില്‍ക്കുന്ന ഹൃദയം പവിത്രം..
അവനറിവ് സൃഷ്ടി സ്ഥിതി ലയ ചരിത്രം..

പാര്‍വതി.. നീ നിറഞ്ഞെന്റെ പാനയില്‍..
സോമയായ്‌.. സുരരാഗ സമൃദ്ധിയായ്..
രാജാസാരതി ക്രീഡാനുഭൂതി തന്‍
രത്ന സിംഹാസനത്തിലെ രാജ്ഞിയായ്..
മൂല പ്രകൃതിയായ്‌.. എന്‍ ലിംഗ സ്പന്ദങ്ങള്‍
മൂലോകമാക്കുന്ന ദിവ്യ പ്രതിഭയായ്‌..
ഈ നാടകത്തിലെ നായികാ താരമായ്‌..
എന്‍ കാമനയിലെ സൌന്ദര്യ ലഹരിയായ്‌..
വന്നണഞ്ഞു നീ ഹിമശൈല നന്ദിനി..

ഓര്‍മ്മകളുറഞ്ഞു തുള്ളുന്നു..
ഒരു യാഗശാലയെരിയുന്നു..
അത്മാവിലഗ്നി വര്‍ഷിച്ചു പണ്ട്
നീ ദക്ഷന്റെ മകളായിരുന്നു..

പാര്‍വതീ...നീ മറഞ്ഞതെന്‍ ജീവനെ..
അഗ്നി അഞ്ചിലും ഇട്ടു പൊള്ളിക്കുവാന്‍..
പൊന്‍ തിടംബായ്‌ എഴുന്നള്ളി വന്നു നീ..
പോര്‍വിളിയ്ക്കുന്നോരാസുര ദുര്‍ഗ്ഗങ്ങള്‍
തച്ചുടയ്ക്കും ചിലംബൊലി നാദമായ്‌..
ആ മന്ത്രണത്തിലലിയുന്ന ഹൃദയമായ്‌..
ആരുമില്ലാത്തവര്‍ക്കമ്മയായ് ഉമ്മയായ്‌..
എന്‍റെ ജീവിതം പങ്കിടാന്‍ വന്നിടും
പൂങ്കനിവിന്റെ പാല്‍ക്കിണ്ണമാണ് നീ..

നീലജാലകത്തിന്റെ കമ്പളം നീക്കി..
വെണ്‍മുകിലിന്റെ കൂനകള്‍ പോക്കി..
എത്തി നോക്കുന്നു നീ ഉഷ സന്ധ്യയായ്..
സത്വചിത്താനന്ദ സര്‍വാദി സാരമായ്‌..

പാര്‍വതീ നീ പുകഞ്ഞെന്റെ മേനിയില്‍
അഷ്ടഗന്ധ സുഗന്ധം പരത്തുന്നു..
പത്തു ദിക്കും നിറഞ്ഞു കുമിഞ്ഞിടും
പദ്മനാഭപുരം കത്തുമാ വിഷം
ലോക രക്ഷാര്‍ത്ഥം ആഹരിചീടവേ..
എന്‍ കഴുത്തില്‍ പിടിച്ചു മുറുക്കി നീ..
നീലവാനൊളിയെകുന്നു ജീവന്റെ തീ
തിരിച്ചെകി യൌവനം നല്‍കുന്നു..

പാര്‍വതീ.. നീ കിനിഞ്ഞെന്‍ കുടന്നയില്‍..
ഗംഗയായ്.. ഭൂത ശീതള സ്പര്‍ശമായ്‌..
കാമനെ ചുട്ട കണ്ണ് നിന്‍ കണ്ണേറി
കൊണ്ട് മഞ്ഞിന്റെ താഴ്വരയാകുന്നു..
താമര തണ്ട് കണ്ടു ഞാന്‍ എന്നിലെ
ഹംസ മാര്‍ഗം തുറന്നു നീ തന്നുവോ..
കേസരത്തില്‍ ചവുട്ടി ചവുട്ടി ഞാന്‍
നിന്‍ വരാടകം ചുറ്റി നടക്കട്ടെ..
നിന്റെ ചിന്താമണി ഗ്രഹ വാതിലില്‍ എന്‍റെ
കാതല്‍ അലിഞ്ഞു ചേരുന്നിതാ..

നിന്‍റെ ദേഹം പ്രദക്ഷിണം ചെയ്തു ഞാന്‍
നിന്‍റെ മദ്ധ്യത്തമരട്ടെ..
താന്ത്രിക ചിത്രമായ്‌ അഞ്ചു വര്‍ണ്ണം ചുരത്തട്ടെ..
പിന്നെ നിന്‍റെ മന്ത്രമായ് മൌനം ഭുജിക്കട്ടെ..

പാര്‍വതീ.. ഞാന്‍ മറഞ്ഞു നിന്‍ മാദകത്താലിയില്‍..
നാദബിന്ദുവായ്‌ ആദി പരാഗമായ്..
പങ്കു ചേരുന്നു ഞാന്‍ നിന്‍ പകുതിയായ്..
ലോകമന്ഗുരുപ്പിക്കാനടക്കുവാന്‍..
ആദ്യ രാഗം തുളുമ്പി തുളുംബിയെന്‍..
ജീവ താളത്തിനുന്മാദമെകുന്നു..
നാഗമായ് ഞാന്‍ ഇഴഞ്ഞു കേറുന്നു നിന്‍
താരുടലില്‍ ഉഷാരര്‍ദ്ര നന്ദിനി..

ഒരു പകുതിയില്‍ തൂവെളിച്ചം..
മറുപകുതിയില്‍ തീര്‍ത്ഥവര്‍ഷം..
നീ വരണമാല്യം തന്നതെന്നാത്മ ഹര്‍ഷം..
അറുതി വന്നിതെന്‍ സങ്കട സഹസ്രം..

വലയില്‍ വീണ കിളികള്‍ - അനില്‍ പനച്ചൂരാന്‍

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പാറവേ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ
ഞാനൊടിച്ച കതിര് പങ്കിടാം
കൂടണഞ്ഞ പെണ്കിടവ് നീ

വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊണ്‍ കിനാക്കള്‍ ഇനി വിരിയുമോ

ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വാണിപ ചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിറകൊടിക്കലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
എന്നും എന്നും എന്‍റെ നെഞ്ചകം
കൊഞ്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ

തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും
കൂട് വിട്ടു കൂട് പായുമെന്‍
മോഹം ആര് കൂട്ടിലാക്കിടും

വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
വലയില്‍ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക്‌ കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം
ഈ വഴിലെന്ത് നമ്മള്‍ പാടണം

പൂക്കാത്ത മുല്ലയ്ക്ക് - അനില്‍ പനച്ചൂരാന്‍


പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി

പാമരം പൊട്ടിയ വഞ്ചിയില്‍ ആശകള്‍
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോള്‍ തുന്ജത്തിരിക്കുവാന്‍
ആരോരും ഇല്ലാത്തോരേകാകി ഞാന്‍

ചിറകിന്റെ തുമ്പിലോളിപ്പിച്ച കുളിരുമായ്‌
എടനെഞ്ഞില്‍ പാടിയ പെണ്‍കിളികള്‍
ഇണകളെ തേടി പറന്നുപോകും
വാന ഗണികാലയങ്ങളില്‍ കൂടുതേടി

എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെന്‍
ഓണപ്പുടവയ്ക്ക് തീ പിടിച്ചു
വാടക വീടിന്റെ വാതില് വിറ്റു ഞാന്‍
വാടകയെല്ലാം കൊടുത്തുതീര്‍ത്തു

വേവാ പഴംതുണി കെട്ടിലെ ഓര്‍മതന്‍
താഴും താക്കോലും തിരിച്ചെടുത്തു
പുളികുടി കല്യാണനാള് പുലര്‍ന്നപ്പോ
കടിഞ്ഞൂല്‍ കിനാവില്‍ ഉറുംബ്‌ എരിച്ചു

മുറ്റത്തു ഞാന്‍ നട്ട കാഞ്ഞിരക്കൊമ്പത്ത്‌
കാക്കകള്‍ കുയിലിനു ശ്രാദ്ധമൂട്ടി
ചിത്രകൂടങ്ങള്‍ ഉടഞ്ഞു മഴ ചാറി
മീനാരമൊക്കെ തകര്‍ന്നു

വേദനയാണെനിക്കിഷ്ട്ടം
പതിവായി കരയാതിരിക്കുന്ന കഷ്ടം
നോവിന്റെ വീഥിയില്‍ ഏകനായ്‌ പോകുവാന്‍
നോയംബെടുത്തു സഹര്‍ഷം..

ഗ്രീഷ്മവും കണ്ണീരും - എ. അയ്യപ്പന്‍

ഒരിയ്ക്കല്‍ നാനാവര്‍ണ്ണ ജീവിത-
പ്രഹാത്തിന്‍ ഒഴുക്കില്‍
പ്രിയപ്പെട്ട സ്വപ്നമേ നീയും പോകെ
വെറുതെ, വെറുമൊരു വേദനയോടെ
കയ്യിലുണങ്ങി കരിഞ്ഞൊരു
പൂവുമായ് നില്‍പ്പൂ ഗ്രീഷ്മം
വേനലും, കാറ്റും ഊറ്റിക്കിടിച്ച്
സൌന്ദര്യത്തിന്‍ വേപതുവിന്
വാഴാനെല്ലാവരും മടിയ്ക്കവേ
പതുക്കെ കൈകള്‍ നീട്ടിയാ
പൂവു വാങ്ങി ഞാന്‍
നിത്യസ്മൃതിയ്ക്കു ചൂടി
ഭൂതകാലത്തെ രമിപ്പിയ്ക്കെ
മണ്ണീലെ ദുഃഖത്തിന്റെ
മണ്‍കുടില്‍ മുറ്റത്തിന്റെ
കണ്ണുനീര്‍ പുഷ്പത്തിന്
നിന്നെക്കൊണ്ടാരോ പോയി

ജയില്‍ മുറ്റത്തെ പൂക്കള്‍ - എ. അയ്യപ്പന്‍

എന്നെ ജയില്‍ വാസത്തിനു വിധിച്ചു
ജീവപരന്ത്യം വിധിയ്ക്കപ്പെട്ട
നാലുപേരായിരുന്നു സെല്ലില്‍
അരുതാത്ത കൂട്ടുകെട്ടിനും
കറവിയുടെ ലഹരി കുടിച്ചതിനും
താഴ്വരയില്‍ പോരാടുന്നവരെ
മലമുകളില്‍ നിന്നു കണ്ടതിനും
സഹജരെ നല്ലപാതയിലേയ്ക്കു
നയിച്ചതിനുമായിരുന്നു
എനിയ്ക്കു ശിക്ഷ
സെല്ലില്‍ അല്പനാളുകള്‍ മാത്രം
വാസമനുഭവിയ്ക്കേണ്ട എന്നെ
അവര്‍ അവഞ്ജയോടെ നോക്കി
ദംഷ്ട്രകളാല്‍ അലറാതെ ചിരിച്ചു
ജയില്‍ വാസമനുഭവിയ്ക്കാന്‍
വന്നിരിയ്ക്കുന്നു ഒരുത്തന്‍ എന്നായിരുന്നു
പുച്ഛഭാവത്തിന്റെ അര്‍ത്ഥം
സെല്ലില്‍ സുഖവാസമാക്കാമെന്ന
എന്റെ അഞ്ജതയില്‍ കറുത്തമതിലുകളും
കാക്കി കുപ്പായങ്ങളും
എന്നെ വിഡ്ഡിയായ് കണ്ടു
ഇന്ത്യയെ കണ്ടെത്തലും
അച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകളും
ജയിലില്‍ വെച്ചെഴുതിയ ഡയറികുറിപ്പുകളും
എന്നെ അങ്ങിനെ ധരിപ്പിച്ചിരുന്നു
തിന്നുന്ന ഗോതമ്പിന്
പുള്ളികള്‍ പണീയെടുക്കണം
ക്ഷുരകന് ക്ഷുരകന്റെ ജോലി
തുന്നല്‍ക്കാരന് തുന്നല്‍
എനിയ്ക്ക് എഴുതാനും വായിയ്ക്കാനുമുള്ള
പണി തരുമെന്ന് കരുതി
കിട്ടിയത് ചെടികള്‍ക്ക്
വെള്ളം തേകാനുള്ള കല്പന
കസ്തൂരിയുടെ ഗന്ധം തരുന്ന ജമന്തിയ്ക്ക്
കത്തുന്ന ചെത്തിയ്ക്ക്,ചെമ്പരത്തിയ്ക്ക്,
കനകാംബരത്തിന്,കറുകയ്ക്ക്
ആരും കാണാതെ, നുള്ളാതെ
റോസിന് ഒരുമ്മകൊടുത്തു
അഴികളിലൂടെ നോക്കിയാല്‍
നിലാവത്ത് ചിരിയ്ക്കും വെളുത്ത മുസാണ്ട
എല്ലാ ചെടികള്‍ക്കും വെള്ളം തേകി
സൂര്യകാന്തിയില്‍ നിന്ന് ആരും കാണാതെ
ഒരു വിത്തെടുത്ത് വിളയേണ്ടിടത്തിട്ടു
അതിനും വെള്ളം തേകി
വിത്തുപൊട്ടിയോയെന്ന് എന്നും നോക്കി
മോചിതനാകേണ്ട നാള്‍ വന്നു
എന്റെ പേര്‍ വിളിയ്ക്കപ്പെട്ടു
ചെടികള്‍ കാറ്റത്താടി
എല്ലാം പൂക്കളും എന്നെ നോക്കി
ഹാ! എന്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി

ഗ്രീഷ്മം തന്ന കിരീടം - എ.അയ്യപ്പന്‍

പഗമപ.. പഗമപ..
മപനിധനി.. ആ.. ആ... ആ‍ാ..ആ
ആ.. ആ.. ആ.. ആ.
ആ.. ആ.. ആ.. ആ.
മപധനിസ

ഗ്രീഷ്മമെ സഖീ..
നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരി
മദ്ധ്യാഹ്നവേനലില്‍
യെത്രമേല്‍ സുഖം
യെത്രമേല്‍ ഹര്‍ഷം
യെത്രമേല്‍ ദുഃഖമുക്തി പ്രധാനം
ഗ്രീഷ്മമെ സഖീ..
സഖീ... സഖീ..

ഉടുക്കുകൊട്ടി പാടി തളര്‍ന്നൊരെന്‍
മനസ്സൊരല്‍പ്പം ശക്തിയില്‍ വീശും
കൊടുംങ്കാറ്റിന്‍ നിദ്രമാം മുഖം മറന്നൊരല്‍പ്പം
ശാന്തമാകട്ടെ
ശാന്തമാകട്ടെ.. മനസ്സൊരല്‍പ്പം
സ്വാന്തനത്തിന്റെ രുചിയറിയട്ടെ..

ചീറിയലയ്ക്കും തിരമാലകളുടെ
നോവുകളെല്ലാം ഞാന്‍ മറക്കട്ടെ
ചീറിയലയ്ക്കും തിരമാലകളുടെ
തിരമാലകളുടെ..
ചീറിയലയ്ക്കും തിരമാലകളുടെ
നോവുകളെല്ലാം ഞാന്‍ മറക്കട്ടെ
നോവുകളെല്ലാം പൂവുകളെന്നും
നോവുകളെല്ലാം പൂവുകളെന്നും
പാടിയ നിമിഷമേഘങ്ങുഞാന്‍
ഭൂതകാലത്തിന്‍ കാതിങ്കല്‍ മെല്ലെ
ഭൂതകാലത്തിന്‍ കാതിങ്കല്‍ മെല്ലെ
ചോദിച്ചറിയുവാന്‍ ഒന്നു നോക്കട്ടെ
ഗ്രീഷ്മമേ സഖീ..
നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരി
മദ്ധ്യാഹ്നവേനലില്‍
യെത്രമേല്‍ സുഖം
യെത്രമേല്‍ ഹര്‍ഷം
യെത്രമേല്‍ ദുഃഖമുക്തി പ്രധാനം
ഗ്രീഷ്മമെ സഖീ..
സഖീ... സഖീ..

കൊടുങ്കാറ്റിന്റെ യുദ്ധക്കുതിരതന്‍
കുളമ്പടിയൊച്ചകള്‍ മാഞ്ഞുപോകട്ടെ
മാഞ്ഞുപോകട്ടെ...
കൊടുങ്കാറ്റിന്റെ യുദ്ധക്കുതിരതന്‍
കുളമ്പടിയൊച്ചകള്‍ മാഞ്ഞുപോകട്ടെ
മാഞ്ഞുപോകട്ടെ...
സൂര്യനെപ്പോല്‍ ജ്വലിച്ചു നില്‍ക്കു നീ..
സൂര്യനെപ്പോല്‍ ജ്വലിച്ചു നില്‍ക്കു നീ..
വേദനയുടെ ശംഖുറങ്ങട്ടെ..
വേദനയുടെ ശംഖുറങ്ങട്ടെ
ഗ്രീഷ്മമെ സഖീ..
സഖീ... സഖീ..

ഈശാവസി - എ.അയ്യപ്പന്‍

വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
ചൊല്ലുവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ

വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
ചൊല്ലുവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ

പുരയില്ലാ.. പൂവില്ല
ഇരചുടുവാന്‍ തീയില്ല
കരം മുത്താന്‍ കയ്യില്ല
ഉണ്ടെല്ലോ നെഞ്ചിലെല്ലാം
പുരയില്ലാ.. പൂവില്ല
ഇരചുടുവാന്‍ തീയില്ല
കരം മുത്താന്‍ കയ്യില്ല
ഉണ്ടെല്ലോ നെഞ്ചിലെല്ലാം

അറിവായ വൃക്ഷത്തിന്റെ
അടിവേരുകള്‍ പൊട്ടുന്നു
ബോധിത്തണല്‍ എനിയ്ക്ക്
വെയിലായ് തീരുന്നു
ഉച്ചയ്ക്ക് ഉച്ചുപൊട്ടുമ്പോള്‍
അശ്വത്വം മറക്കുന്നു
അര്‍ത്ഥവത്തായ ജീവിതം
ഞാനോ നാളെയോ.. ഹും.!

ഒന്നുമില്ലാത്തവന്
ആരെന്ന് പേരിടുക
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീകാണുക
ഒന്നുമില്ലാത്തവന്
ആരെന്ന് പേരിടുക
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീകാണുക
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
എനിക്കായ് ഒരു കൊച്ചരുവി
ഇരുന്നുണ്ണാന്‍ ഒരു പീഠം
മുറ്റം നിറച്ചുമെന്റെ
മുത്തിന്റെ കാലടയാളം
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
എനിക്കായ് ഒരു കൊച്ചരുവി
ഇരുന്നുണ്ണാന്‍ ഒരു പീഠം
മുറ്റം നിറച്ചുമെന്റെ
മുത്തിന്റെ കാലടയാളം

ചാന്ദ്രമാസ കലണ്ടറില്‍
എവിടെയാകുന്നെന്റെ നാള്‍
എവിടെയാകുന്നെന്റെ നാള്‍
എവിടെ..

നാല്‍ക്കവലയിലെ ആള്‍ക്കൂട്ടം
നാലായ് പിരിഞ്ഞൊഴുകി
അതിലൊരുവന്‍ തിരസ്കൃതന്‍
അവന്റെ പേര് ഏകാകി
നാല്‍ക്കവലയിലെ ആള്‍ക്കൂട്ടം
നാലായ് പിരിഞ്ഞൊഴുകി
അതിലൊരുവന്‍ തിരസ്കൃതന്‍
അവന്റെ പേര് ഏകാകി

എന്നെ നീ സ്നേഹിയ്ക്കുമോ
എന്നോട് ഞാന്‍ ലജ്ജിച്ചു
വിലയ്ക്ക് കിട്ടാനുണ്ടോ
യുവത്വത്തിന്റെ മസ്തിഷ്ക്കം
വിലകൊടുത്തു വാങ്ങണം പോലും
പുരവെയ്ക്കാന്‍ ഭൂമിയെ
കാട്ടിലേയ്ക്ക് പോകാം
കാണാം നമുക്കെല്ലാം
മരം, മഞ്ഞ്, മാനുകള്‍
മന്ദമായ് ഒഴുകും പുഴ

നാല്‍ക്കവലയിലെ ആള്‍ക്കൂട്ടം
നാലായ് പിരിഞ്ഞൊഴുകി
അതിലൊരുവന്‍ തിരസ്കൃതന്‍
അവന്റെ പേര് ഏകാകി
എന്നെ നീ സ്നേഹിയ്ക്കുമോ
എന്നോട് ഞാന്‍ യാചിച്ചു
വിലയ്ക്ക് കിട്ടാനുണ്ടോ
യുവത്വത്തിന്റെ മസ്തിഷ്ക്കം
വിലകൊടുത്തു വാങ്ങണം പോലും
പുരവെയ്ക്കാന്‍ ഭൂമിയെ
കാട്ടിലേയ്ക്ക് പോകാം
കാണാം നമുക്കെല്ലാം
മരം, മഞ്ഞ്, മാനുകള്‍
മന്ദമായ് ഒഴുകും പുഴ

വീടോ ഒരുമ്മയോ കിട്ടാത്ത
വിഡ്ഡിയ്ക്കൊരു പേരിടുക
രണ്ടുമില്ലാത്തൊരുത്തന്റെ
നെഞ്ചിലെ തീകാണുക
വീടോ ഒരുമ്മയോ കിട്ടാത്ത
വിഡ്ഡിയ്ക്കൊരു പേരിടുക
രണ്ടുമില്ലാത്തൊരുത്തന്റെ
നെഞ്ചിലെ തീകാണുക

നിദ്രയില്‍ ഞാന്‍ വീട് കണ്ടു
ചത്ത ചിത്രശലഭങ്ങളാല്‍
തോരണം തൂക്കിയ കൊച്ചൊരു വീട്
നിദ്രയില്‍ ഞാന്‍ കുട്ടിയെ കണ്ടു
ചിരിച്ച് കിടക്കുന്നു ശവപേടകത്തില്‍
ഇമകളനങ്ങാത്ത കൊച്ചൊരു ജഡം
ആരുടെ നഖദഷ്ട്രകള്‍
അസ്ഥി മഞ്ജകളില്‍ അമര്‍ന്നു
രക്താസ്കിത ഭൂമിയില്‍ നിന്നും
അപ്പോഴേയ്ക്കും ഞാനുണര്‍ന്നു
ആരുടെ നഖദഷ്ട്രകള്‍
അസ്ഥി മഞ്ജകളില്‍ അമര്‍ന്നു
രക്താസ്കിത ഭൂമിയില്‍ നിന്നും
അപ്പോഴേയ്ക്കും ഞാനുണര്‍ന്നു
ഇതാണ് ശാന്തിപാഠം
ഇതെനിയ്ക്ക് ഈശാവാസി

അത്താഴം - എ.അയ്യപ്പന്‍

കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...

ഞാന്‍ - എ.അയ്യപ്പന്‍

ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു..

സുഗന്ധി - എ.അയ്യപ്പന്‍


ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..
ഒരേ മണ്ണ് കൊണ്ട് നീയും ഞാനും സൃഷ്ടിയ്ക്കപ്പെട്ടു..

പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ്ഞു
പ്രാണന്‍ കിട്ടിയ നാളുമുതല്‍ നമ്മുടെ രക്തം
ഒരു കൊച്ചരുവി പോലെ ഒന്നിച്ച്
നമ്മുടെ പട്ടങ്ങള്‍ ഒരേ ഉയരത്തില്‍ പറന്നു
കളി വള്ളങ്ങള്‍ ഒരേവേഗത്തില്‍ തുഴഞ്ഞു

കടലാസുതത്തകള്‍ പറഞ്ഞു
നമ്മള്‍ വേഗം വളരുമെന്ന്
വീടുവെച്ച് വേളി കഴിയ്ക്കുമെന്ന്..

ഒഴുകിപോയ പുഴയില്‍
കീറിപ്പോയ കടലാസുതത്തകള്‍
ഇന്നും സാക്ഷികളല്ലോ

കുട്ടിക്കാലം നദീതീരത്തേയ്ക്ക്
കൌമാരം കമോപുരത്തിലേയ്ക്ക്
മനസ്സില്‍ പെട്ടന്ന് വെളിച്ചം
പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
മനസ്സില്‍ പെട്ടന്ന് വെളിച്ചം
പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു
ആ വളപ്പൊട്ട് മുറിഞ്ഞ ഒരു ഞരമ്പാണ്
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നീയറിഞ്ഞോ നമ്മുടെ മയില്‍ പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങള്‍..
നമ്മള്‍ വെള്ളം തേടിയ നീര്‍മ്മതളം തട്ടുമോ
നീയറിഞ്ഞോ നമ്മുടെ മയില്‍ പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങള്‍..

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് - എ. അയ്യപ്പന്‍


എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!

വിട - അയ്യപ്പപ്പണിക്കര്‍


വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌

ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.

നീ തന്നെ ജീവിതം - സന്ധ്യേ അയ്യപ്പപ്പണിക്കർ


നീ തന്നെ ജീവിതം സന്ധ്യേ

നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു 
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു രാത്രികൾ 
പകലുകൾ നിന്നിൽ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ശുഭരാത്രി പറയാതെ 
കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ 
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ

വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതൻ 
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ, അവർ നിന്നെ ലാളിച്ചു 
പലതും പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ 

അറിയുന്നു ഞാനിന്നു 
നിന്റെ വിഷമൂർച്ഛയിൽ 
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെൻ 
ചുണ്ടിന്റെ കോണിലൊരു 
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ 
ഒരു സൗഹൃദത്തിന്റെ 
മൃതിമുദ്ര നീയതിൽ കാണും

നീ തന്നു ജീവിതം സന്ധ്യേ 
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു 
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം 
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ

എവിടുന്നു വന്നിത്ര കടകയ്‌പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ‍ നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി 
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ-
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും 
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!

കാടെവിടെ മക്കളേ - അയ്യപ്പപ്പണിക്കര്‍


കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?

പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?

പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?

ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?

കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത
കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ?

ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ
രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ?

ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന
തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ?

പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ-
രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ?

മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?

പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?

അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?

മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്തകബനി നാടെവിടെന്‍റെ മക്കളേ?

വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?

ഉച്ചയ്ക്കു കുട്ടികള്‍ ഞെട്ടിത്തളരാത്ത
വിദ്യാലയങ്ങളുടെ നാടെവിടെ മക്കളേ?

കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?

പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?

യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?

പുരാവൃത്തം - എ . അയ്യപ്പന്‍


മഴുവേറ്റു മുറിയുന്നു
വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന
നാട്ടുമാവും‌ നാരകവും‌
മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു
നാട്ടുമാവിന്റെ തണലേ
നാരകത്തിന്റെ തണുപ്പേ
ഞാനും‌ വരുന്നു

മഞ്ഞുകാലം‌ ഉത്സവമാണെന്നും
മക്കളാണു പുതപ്പെന്നും‌
അമ്മ പറയുമായിരുന്നു
ഈ ശീതം‌ നിറഞ്ഞ തള്ളവിരൽ‌
കടിച്ചു മുറിക്കുമ്പോൾ‌
സത്യവചസ്സിന്റെ രുചിയറിയാതെ

അഗസ്ത്യഹൃദയം - മധുസൂധനന്‍ നായര്‍


രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളീലെത്താൻ.

ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ
ഇപ്പാപ ശില നീ അമർത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും
ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽ
പരലുപോലത്താരമിഴിയൊളിപുരണ്ടാൽ
കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…??
വനപർണ്ണശാലയില്ലല്ലോ,മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾ
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻ
മുദ്രാദലങ്ങളീല്ലല്ലോ…
അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ…

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകൾ കൂർച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൌമമൌഡ്യം വാതുറന്നുള്ളിൽ വീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനൽച്ചീളുകൾ നക്കി
മലചുറ്റിയിഴയും കരിന്തേളുകൾമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂർച്ചയാലീശൈല
നാഡിയോ തീരെത്തളർന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..?രാമ
ദേഹമിടറുന്നോ…
നീർക്കിളികൾ പാടുമൊരു ദിക്കുകാണാമവിടെ
നീർക്കണിക തേടിഞാനൊന്നുപോകാം

കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം
ഉയിരാൽപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീർ നാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേൽക്കാം
തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മിൽ
സൌഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിൽക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന
മുൻപരിചയങ്ങളാണല്ലേ..?
അരച! നിന്നോർമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള് പെറ്റ മക്കള്ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാന് അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ട് മേനികള് മെനഞ്ഞു
മോഹബീജം കൊണ്ട് മേടകള് മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില് ബിരുദം കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

ആപിന്ച്ചു കരളുകള്‍ ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്‍ത്തു
നിന്റെ മേദസ്സില്‍ പുഴുക്കള്‍ നുരച്ചു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു
എല്ലാമെരിഞ്ഞപ്പോള്‍ അന്ത്യത്തില്‍
നിന്‍ കണ്ണില്‍ ഊറുന്നതോ നീല രക്തം
നിന്‍ കണ്ണിലെന്നുമേ കണ്നായിരുന്നോരെന്‍
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല
ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവർത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങൾ തീർക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
മൺകുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യൻ

സൌരസൌമ്യാഗ്നികലകൾ കൊണ്ടുവർണ്ണങ്ങൾ
വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ
ഹൃന്മധ്യദീപത്തിൽ നിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീർഥനാദങ്ങളിൽ
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീൽ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളിൽ
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യൻ

ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ